Tuesday, October 26, 2010

മദ്ധ്യകേരളത്തില്‍ യു.ഡി.എഫിന്റെ ശക്തമായ മുന്നേറ്റത്തിന് തുടക്കം കുറിച്ചുകൊണ്ട് കൊച്ചി കോര്‍പ്പറേഷനും തൃശ്ശൂര്‍ കോര്‍പ്പറേഷനും യു.ഡിഎഫിന് പിടിച്ചെടുത്തു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും 2005-ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും പൊതുവേ ഇടതുമുന്നണിക്കൊപ്പമായിരുന്നു ഇരു കൊര്‍പ്പറേഷനുകളും. എന്നാല്‍ ഇത്തവണ സ്ഥിതിമാറി. തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ 37 സീറ്റുകളിലാണ് യു.ഡി.എഫ് വിജയിച്ചത്.

കൊച്ചി കോര്‍പ്പറേഷനിലാകട്ടെ 25 സീറ്റിലും. തൃശൂരിലെ എല്‍.ഡി.എഫ് മേയര്‍ സ്ഥാനാര്‍ത്ഥി പ്രൊഫ. എം മുരളീധരന്റെ കെട്ടിവെച്ച കാശുപോകുകയും ചെയ്തു. മൂന്നുപതിറ്റാണ്ടിനുശേഷമാണ് കൊച്ചി കോര്‍പ്പറേഷനില്‍ യു.ഡി.എഫ് ജയിക്കുന്നത്.

No comments:

Post a Comment